Archive for June, 2011

ചില്ലറ വേണ്ട

Posted by statesys On June - 30 - 2011 ADD COMMENTS

കോഴിക്കോട്: നാലണകൊണ്ട് നാലുനേരം വിശപ്പടക്കാനാകുമായിരുന്ന കാലം പോലെ 25 പൈസയും ഓര്‍മയില്‍ മറഞ്ഞു.
വിനിമയരംഗത്ത് ജൂണ്‍ 30 മുതല്‍ 25 പൈസ ഉപയോഗിക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തിരുമാനിക്കുകയായിരുന്നു. 25 പൈസ നാണയങ്ങള്‍ കൈവശമുള്ളവര്‍ ബുധനാഴ്ച ബാങ്കുകളിലെത്തി നാണയങ്ങള്‍ കൈമാറി. ഉപയോഗത്തില്‍നിന്ന് ഏറെക്കുറേ അപ്രത്യക്ഷമായ അഞ്ച്, പത്ത്, ഇരുപത് പൈസകളും ബാങ്കില്‍ സ്വീകരിച്ചു. ഒരു രൂപയില്‍ കുറഞ്ഞ് ഇനി ശേഷിക്കുന്നത് 50 പൈസ മാത്രം.
കാലുറുപ്പികയുടെ കാലം കഴിയുന്നതറിഞ്ഞ് അത് കൈയൊഴിയാന്‍ ബാങ്കുകളില്‍ ഏറെപ്പേരെത്തി. പ്രധാന ബാങ്കുകളില്‍ ആയിരക്കണക്കിന് നാണയങ്ങളാണ് ബുധനാഴ്ചവരെ എത്തിയത്. ക്ഷേത്രഭണ്ഡാരങ്ങളില്‍നിന്നും നേര്‍ച്ചപ്പെട്ടികളില്‍നിന്നും ഭിക്ഷക്കാരില്‍നിന്നും ബസ് ഉടമകളില്‍നിന്നുമാണ് നാണയങ്ങള്‍ ഏറെയുമെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രമാണ് നാണയങ്ങള്‍ സ്വീകരിക്കുന്നതെന്ന് പലരും തെറ്റിദ്ധരിച്ചതിനെത്തുടര്‍ന്ന് ഇതിന്റെ ശാഖകളിലായിരുന്നു വലിയ തിരക്ക്. എസ്.ബി.ഐ.യുടെ ചില ശാഖകളില്‍ മാത്രം അമ്പതിനായിരത്തിന് മുകളില്‍ മൂല്യമുള്ള നാണയങ്ങള്‍ സ്വീകരിച്ചു.
25 പൈസ നിര്‍മിക്കുന്നതിനുള്ള ലോഹത്തിന്റെ വില അതിന്റെ മൂല്യത്തേക്കാള്‍ കൂടിയതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് നാണയം അടിച്ചിറക്കുന്നത് 2002-ല്‍ത്തന്നെ നിര്‍ത്തിയിരുന്നു.
പുതിയകാലം പുറത്താക്കിയെങ്കിലും ഈ പൈസകള്‍ക്കെല്ലാം ഗതകാലസ്മരണകളുടെ വിലയിടാനാവാത്ത മൂല്യമുണ്ട്. ഇന്ത്യയിലെ ഖനിത്തൊളിലാളികള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍പ്പോലും നാലണ കൂലി വാങ്ങിയിട്ടുണ്ട്. ചെവിക്കുടയില്‍ തിരുകിയ നാലണയുമായി നാട്ടുകവലകളിലേക്ക് നടക്കുന്നവര്‍ എന്നേ ഓര്‍മയായിക്കഴിഞ്ഞു.
പഴയ നാണയങ്ങള്‍ക്ക് നാണയസൂക്ഷിപ്പുകാര്‍ക്കിടയിലും പുരാവസ്തുക്കമ്പോളത്തിലും ഉയര്‍ന്ന മൂല്യമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നാണയങ്ങളും നോട്ടുകളും മാത്രമല്ല കാശും അണയും ഓട്ടക്കാലണയും വിപണിയിലെ മുന്തിയ മൂല്യക്കാരാണ്. അഞ്ച്, പത്ത്, ഇരുപത് പൈസകള്‍ക്ക് പോലും ആവശ്യക്കാരുണ്ട്. ഇനി കാലം ചെല്ലുമ്പോള്‍ ഈ ഗണത്തിലേക്ക് ഇരുപത്തഞ്ച് പൈസകൂടി കടന്നുചെല്ലും


മലപ്പുറം ജില്ല സമ്പൂര്‍ണ ലഹരി മുക്തമായി പ്രഖ്യാപിക്കണം: എസ് വൈ എസ്

Posted by statesys On June - 28 - 2011 1 COMMENT


മലപ്പുറം: ജില്ല സമ്പൂര്‍ണ ലഹരി മുക്തമായി പ്രഖ്യാപിക്കണമെന്ന് എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപെട്ടു. ലഹരി വിരുദ്ധ ദിനാചരണങ്ങള്‍ കേവല ചടങ്ങുകളിലൊതുക്കാതെ വ്യാജനെന്നോ ഒറിജിനലെന്നോ വിത്യാസമില്ലാത്ത വിധം സമൂഹത്തിലന്റെയും നാടിന്റെയും സ്വാസ്ഥ്യം കെടുത്തുന്ന എല്ലാ തരം ലഹരി വസ്തുക്കളെയും സമ്പൂര്‍ണമായി നിരോധിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം.
സ്വകാര്യ ഏജന്‍സികള്‍ പെരുപ്പിച്ചു കാണിക്കുന്ന കണക്കുകള്‍ വെച്ച് സാധാരണക്കാരെന്റെ നടുവൊടിക്കും വിധം നിരന്തരമായി ഇന്ധന വില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍കാര്‍ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. വില വര്‍ദ്ധന പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം വില നിയന്ത്രണാധികാരം സര്‍കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപെട്ടു.
മലപ്പുറം വാദീസലാമില്‍ നടന്ന എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ അടുത്ത ആറുമാസത്തേക്കുള്ള സംഘടനയുടെ പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. കര്‍മപദ്ധതി, നയരേഖ, സമഗ്ര ജില്ല എന്നീ സെഷനുകള്‍ക്ക് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എ മുഹമ്മദ് പറവൂര്‍, അലവി സഖാഫി കൊളത്തൂര്‍ നേതൃത്വം നല്‍കി. പി എം മുസ്തഫ മാസ്റ്റര്‍, അലവികുട്ടി ഫൈസി എടക്കര, പി എസ് കെ ദാരിമി എടയൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ടി അലവി, പി കെ എം ബശീര്‍, പി വി മുഹമ്മദ് പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും മേഖലാ സെക്രട്ടറിമാരുമാണ് ക്യാമ്പില്‍ പങ്കെടുത്തത്.


ഖത്തര്‍ ഐ സി എഫ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

Posted by statesys On June - 24 - 2011 ADD COMMENTS


മലപ്പുറം: നാട്ടിലുള്ള ഖത്തര്‍ ഐ സി എഫ് നേതാക്കള്‍ക്ക് എസ് വൈ എസ് ജില്ലാ കമ്മിറ്റി മലപ്പുറം വാദീസലാമില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍, പി എം മുസ്തഫ മാസ്റ്റര്‍, ഖത്തര്‍ ഐ സി എഫ് ഭാരവഹികളായ മുഹമ്മദ് സഖാഫി പഴമള്ളൂര്‍ (ഐ സി എഫ് ഖത്തര്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് ), ബാവ ഹാജി പെരുമണ്ണ (ഐ സി എഫ് ഖറാഫ സെന്‍ട്രല്‍ കമ്മിറ്റി ഖജാഞ്ചി) അബ്ദുല്‍ കരീം ഹാജി കാലടി (ഐ സി എഫ് ഖറാഫ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി) സഈദലി സഖാഫി പടിഞ്ഞാറ്റുമുറി (ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി) സംസാരിച്ചു.
സംഗമത്തില്‍ ‘സമഗ്ര ജില്ല’ അടിസ്ഥാനപെടുത്തി യോജിച്ചുള്ള പ്രവര്‍ത്തനത്തിന് രൂപമായി. അലവി സഖാഫി കൊളത്തൂര്‍, അലവികുട്ടി ഫൈസി എടക്കര, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ എം ബശീര്‍, പി വി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


മെഡിക്കല്‍ കോളേജ് കാസര്‍കോട്ട് വേണം – എസ് വൈ എസ്

Posted by statesys On June - 22 - 2011 ADD COMMENTS

കാസര്‍കോട് : ജില്ലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് എസ് വൈ എസ് ജില്ലാ നേതാക്കള്‍ നിവേദനം നല്‍കി. സംസ്ഥാനത്ത് പിന്നോക്ക ക്ഷേമ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് പിന്നോക്ക സമുദായ ക്ഷേമ ഡയറക്ടറേറ്റ് രൂപീകരിക്കണമെന്നും കേന്ദ്ര സര്‍വ്വകലാശാലക്കു കീഴില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് കാസര്‍കോട്ട് തന്നെ സ്ഥാപിക്കണമെന്നും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍മദനി ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എന്റോ സള്‍ഫാന്‍ ഇരകളുടെ പുനരധിവാസ പാക്കേജ് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ബഡ്‌സ് സ്‌കൂളും ഉടന്‍ ആരംഭിക്കണമെന്നും സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്ററി മുതല്‍ പിജി പ്രഫഷനല്‍ കോഴ്‌സുകളില്‍ വരെ പഠിക്കുന്ന പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും വരുമാന പരിധി വര്‍ധിപ്പിക്കണമെന്നും കാസര്‍കോട്ട് പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പോസ്റ്റ് മെട്രിക്ക് ഹോസ്റ്റല്‍ തുടങ്ങണമെന്നും ആവശ്യമുന്നയിച്ചു. ഉദ്യോഗ രംഗങ്ങളില്‍ ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ മല്‍സരപ്പരീക്ഷകള്‍ക്ക് സജ്ജമാന്നുന്നതിനായി ഒരു കോച്ചിംഗ് സെന്റര്‍ തുടങ്ങണമെന്നും ജില്ലക്കാര്‍ക്ക് നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.


മണിചെയിന്‍ തട്ടിപ്പ് 1000 കോടിയുടേത്‌ -ഡി.ജി.പി. ജേക്കബ് പുന്നൂസ്

Posted by statesys On June - 20 - 2011 ADD COMMENTS

പങ്കാളികളായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി

വയനാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മണിചെയിന്‍ തട്ടിപ്പുകള്‍ ഏറെയും നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പരാതികളുടെ പ്രവാഹം തന്നെയുണ്ട്. അന്വേഷണം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും. ശൃംഖലയില്‍ കണ്ണികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.
-ഡി.ജി.പി. ജേക്കബ് പുന്നൂസ്

ആലുവ: ആയിരംകോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് പറഞ്ഞു. തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലുവയില്‍ നടന്ന പോലീസ് ഉന്നതതല യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഡി.ജി.പി. മണിചെയിന്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു. തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയും ആളുകളെ ഇതില്‍ കണ്ണികളാക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്‌ളാറ്റ്‌നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാടുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരിശോധിക്കും.

വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണമിടപാടുകള്‍ എല്ലാം നടന്നിരിക്കുന്നത്. 200 കോടിയുടെ തട്ടിപ്പുനടത്തിയ ഒരു കമ്പനിക്ക് വിവിധ ബാങ്കുകളിലായി 14 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ പെരുകുന്നത് റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരും.

കേരളത്തില്‍നിന്നുള്ള കമ്പനികള്‍ ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഷയം നിയമപരമായി നേരിടുന്നതിനുള്ള നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിനോടും മുഖ്യമന്ത്രിയോടും ശുപാര്‍ശചെയ്യുമെന്നും ഡി.ജി.പി. വ്യക്തമാക്കി. മണിചെയിന്‍ കമ്പനികളിലൂടെ പണം നഷ്ടപ്പെട്ടതിന് സമാനമായ ഒട്ടേറെ പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിനെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ കുറവ് പ്രശ്‌നമാകുന്നുണ്ട്. ഇത് കണക്കിലെടുത്ത് കേസുകള്‍ കൂടുതലുള്ള ജില്ലാ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും. അഡ്വാന്‍സ് തുക വാങ്ങി ഫ്‌ളാറ്റ് നിര്‍മിച്ച് കൊടുക്കുന്ന രീതി കേരളത്തില്‍ നടന്നുവരുന്നുണ്ട്. അതിനെ മണിചെയിന്‍ രീതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍കൂടി ഈ കമ്പനികള്‍ തെറ്റായ രീതിയില്‍ അഡ്വാന്‍സ് വാങ്ങുന്നുണ്ടോയെന്നും അന്വേഷിക്കും. റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള പലിശ നിരക്കില്‍ നിന്നും കൂടിയ പലിശയ്ക്ക് നിക്ഷേപം സ്വീകരിക്കുകയും പണം കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കും. ചില മണിചെയിന്‍ കമ്പനികളില്‍ പ്രമോട്ടര്‍മാരായും സഹായികളായും പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.

ഒരാള്‍ രണ്ടാളെ ചേര്‍ത്ത് അവരില്‍ നിന്നും കിട്ടുന്ന പണം വീതിച്ചെടുക്കുന്ന മണിചെയിന്‍ രീതി ഇന്ത്യയിലെ നിയമം അനുസരിച്ചുതന്നെ തെറ്റാണ്. മണിചെയിന്‍ കമ്പനികളുടെ വലയില്‍ വീണ് പണം നഷ്ടപ്പെട്ടതും പണമുണ്ടാക്കിയിട്ടുള്ളതുമായ ആളുകളുടെ കൂട്ടത്തില്‍ പോലീസുകാരും ഉള്‍പ്പെടും. കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ഉടമകള്‍ പോലീസ് ഉദ്യോഗസ്ഥരെപ്പോലെയുള്ളവരെ ഇതില്‍ കണ്ണികളാക്കിയതെന്നും ഡി.ജി.പി. പറഞ്ഞു. പൊട്ടിപ്പോയ കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഈ മേഖലയിലെ ലാഭം കണ്ട് പുതിയ പേരുകളില്‍ പലയിടങ്ങളിലായി പ്രവര്‍ത്തനം തുടങ്ങുകയാണ് – ഡി.ജി.പി. പറഞ്ഞു.

ആലുവ പോലീസ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ എ.ഡി.ജി.പി.മാരായ രാജേന്ദ്ര ധവാന്‍, വിന്‍സന്‍ എം. പോള്‍, ഐ.ജി.മാരായ ആര്‍. ശ്രീലേഖ, ബി. സന്ധ്യ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണ്‍, തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ പി. വിജയന്‍, റൂറല്‍ എസ്.പി.മാരായ ടി. വിക്രം, വയനാട് എസ്.പി. ജെ. ജയനാഥ്,കോഴിക്കോട് റൂറല്‍ എസ്.പി. നീരജ്കുമാര്‍ ഗുപ്ത, തൃശ്ശൂര്‍ റൂറല്‍ എസ്.പി. എം. പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.


ഐ.സി.എഫ് അല്‍കോബാര്‍ സമസ്ത നവോത്ഥാന നിധി

Posted by statesys On June - 11 - 2011 ADD COMMENTS

ഐ.സി.എഫ് അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നവോത്ഥാന നിധി സുബൈര്‍ സഖാഫി, അബ്ദു റഹീം പാപ്പിനിശ്ശേരി എന്നിവരില്‍നിന്നും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങുന്നു


ഐ.സി.എഫ് അല്‍കോബാര്‍ സമസ്ത നവോത്ഥാന നിധി

Posted by statesys On June - 11 - 2011 1 COMMENT

ഐ.സി.എഫ് അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നവോത്ഥാന നിധി സുബൈര്‍ സഖാഫി, അബ്ദു റഹീം പാപ്പിനിശ്ശേരി എന്നിവരില്‍നിന്നും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങുന്നു


ഖലീല്‍ തങ്ങള്‍ക്ക് സ്വീകരണം നല്‍കി

Posted by statesys On June - 10 - 2011 ADD COMMENTS

കുവൈത്ത്: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ സമസ്ത മുശാവറ അംഗവും മലപ്പുറം മഅ്ദിന്‍ എജുക്കേഷനല്‍ കോംപ്ലക്‌സ് ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരിക്ക് ഐ.സി.എഫ്. – ആര്‍.എസ്.സി. നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഇന്ന് ആറു മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചിട്ടുള്ള സുന്നി ആദര്‍ശ സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും.


സി ബി എസ്ഇ സ്‌കൂളുകള്‍ക്ക്എന്‍ ഒ സി: തീരുമാനം സ്വാഗതാര്‍ഹം: എസ് വൈ എസ്

Posted by statesys On June - 10 - 2011 ADD COMMENTS

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി എസ് ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യമുള്ള വിദ്യാലയങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി എന്‍ ഒ സി നല്‍കാനും ആവശ്യമുള്ള എട്ട് ജില്ലകളില്‍ പ്‌ളസ് വണ്ണിന് അഡീഷണല്‍ ബാച്ച് അനുവദിക്കാനുമുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി മികച്ച രീതിയില്‍ വിപുലമായ സൗകര്യങ്ങളോടെ നടന്നുവരുന്ന സി ബി എസ് ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് സര്‍ക്കാറിന്റെ ഈ തീരുമാനം ഗുണകരമാകുന്നത്. പത്താംതരം കഴിഞ്ഞ് പ്‌ളസ് വണ്ണിന് അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് എട്ടു ജില്ലകളില്‍ പ്‌ളസ് വണ്ണിന് അഡീഷണല്‍ ബാച്ച് അനുവദിക്കാനുള്ള തീരുമാനം. യോഗത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി, മാരായമംഗലം അബ്ദുറഹ്്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എന്‍ അലി അബ്ദുുല്ല, സി പി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ എന്നിവര്‍ സംബന്ധിച്ചു .


ന്യൂനപക്ഷ മന്ത്രാലയം ആരംഭിക്കണം: എസ് വൈ എസ്

Posted by statesys On June - 10 - 2011 ADD COMMENTS

നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി എസ് വൈ എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ പരിഹരിക്കണമെന്നും സാമൂഹിക നീതിയും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങളും നല്‍കി. ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ന്യൂനപക്ഷ മന്ത്രാലയം ആരംഭിക്കണമെന്ന ആവശ്യമാണ് പ്രധാനമായും നേതാക്കള്‍ ഉന്നയിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കേണ്ടത് സാമൂഹിക നീതിയുടെ ഭാഗമാണ്. പദ്ധതികള്‍ പലപ്പോഴും കാര്യക്ഷമമാകാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവയുടെ ഗുണഫലങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. ന്യൂനപക്ഷ മന്ത്രാലയം ആരംഭിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്, ആര്യാടന്‍ മുഹമ്മദ്, ഡോ. എം കെ മുനീര്‍ എന്നിവര്‍ക്കും നിവേദനം നല്‍കി. എസ്.എം.എ.സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി, സി പി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി എന്നിവരാണ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് മദ്യം ഘട്ടംഘട്ടമായി നിരോധിക്കുക, പാന്‍മസാലയടക്കമുള്ള ലഹരിവസ്തുക്കളുടെ നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്തുക, മദ്യഷാപ്പുകള്‍ അനുവദിക്കുന്നതിനും നിരോധിക്കുന്നതിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുന:സ്ഥാപിച്ചുനല്‍കുക, പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ആരാധനാലയങ്ങള്‍ ആവശ്യാനുസരണം നിര്‍മിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കുക, വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നിര്‍വഹിക്കുന്ന ന്യൂനപക്ഷ സംഘടനകള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അനുവദിക്കുക, മദ്രസാധ്യാപക ക്ഷേമനിധി പലിശമുക്തമായി നടപ്പാക്കുക, പലിശമുക്തമായ ബേങ്കിംഗ് സംവിധാനം കാര്യക്ഷമവും സുതാര്യവുമാക്കാനുള്ള നടപടികളെടുക്കുക, വിലക്കയറ്റം കണക്കിലെടുത്ത് നിത്യോപയോഗ സാധനങ്ങള്‍ ചെറിയ വിലക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ആരാധനാലയങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങി പൊതുസ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കമേഴ്‌സ്യല്‍ താരിഫില്‍നിന്ന് ഗാര്‍ഹിക താരീഫിലേക്ക് മാറ്റുക, മദ്‌റസാ വികസന ഫണ്ട്്് കുടിശിക സഹിതം വിതരണം ചെയ്യുക, ഗതാഗത പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രശ്‌നപരിഹാരത്തിന് പദ്ധതികളാവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More