Archive for July, 2011

എസ്. വൈ. എസ്. റമസാന്‍ കാമ്പയിന്‍ കാന്തപുരം ഉല്‍ഘാടനം ചെയ്യും

Posted by statesys On July - 28 - 2011 ADD COMMENTS

തൃശൂര്‍: വിശുദ്ധ റമളാനോടനുബന്ധിച്ച് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്.) നടപ്പിലാക്കുന്ന ഒരു മാസത്തെ കാമ്പയിന്‍ പരിപാടികള്‍ ഈ മാസം 31 ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും ”വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍” എന്നതാണ് പ്രമേയം ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള മണപ്പുറം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന വൈ: പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തും
വി.കെ. ഇബ്‌റാഹീം കുഞ്ഞ് (ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി) തേറമ്പില്‍ രാമകൃഷ്ണന്‍ (M.L.A) K.V. അബ്ദുല്‍ ഖാദിര്‍ (M.L.A)എന്നിവര്‍ അഥിതികളായിരിക്കും
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും എസ്.വൈ.എസ് മുഖ പത്രമായ സുന്നി വോയ്‌സിന്റെ റമളാന്‍ സ്‌പെഷ്യല്‍ പതിപ്പ് സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യും
വിശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ മാനസികമായും ആത്മീയമായും പാകപ്പെടുത്തുന്ന മുന്നൊരുക്കം പ്രഭാഷണങ്ങള്‍ ആറായിരം യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടന്നുവരികയാണ്. ആഗസ്റ്റ് ഒന്നിനകം ഇവ പൂര്‍ത്തീയാവും റമളാന്‍ പ്രഥമ വാരത്തില്‍ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ മൂന്ന്‌ലക്ഷം കുടുംബങ്ങള്‍ക്ക് ഇഫ്ത്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. ആഗസ്റ്റ് 12 വെള്ളിയാഴ്ച ”കരുണാ നാളുകളില്‍ കാരുണ്യ ക്കൈ നീട്ടം” എന്ന സന്ദേശമുയര്‍ത്തി റിലീഫ് ഡേയായി ആചരിക്കും എസ്.വൈ.എസ് ജീവകാരുണ്യ നധിയിലേക്ക് പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് കലക്ഷനിലൂടെ ഒരു കോടി രൂപ സമാഹരിക്കും ഏറ്റവും കൂടുതല്‍ സംഖ്യ സ്വരൂപിച്ച് നല്‍കുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പ്രത്യേക അവാര്‍ഡുകള്‍ നല്‍കും.
മോറല്‍ സ്‌കൂള്‍, കുടുംബ സഭ, ബദ്ര്‍സ്മരണ, സമൂഹ നോമ്പൂതുറ, ഇഅ്തികാഫ് ജല്‍സ, സമൂഹ സിയാറത്ത് തുടങ്ങിയ വൈവിധ്യമാര്‍ന്ന പിരപാടികള്‍ പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കും. പഞ്ചായത്തുകള്‍ തോറും ഇഫ്ത്താര്‍ മീറ്റുകളും മേഖലാ തസ്‌കിയത്ത് ക്യാമ്പുകളും ജില്ലാ ഇഫ്ത്താര്‍ ക്യാമ്പുകളും കാമ്പയിന്‍ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാന ദഅ്‌വാ സെല്ലിന്റെ നിയന്ത്രണത്തില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞടുത്ത പതിനൊന്ന് കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണങ്ങള്‍ നടക്കും. വിശുദ്ധ ഖൂര്‍ആന്‍ വചനങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ഥ വിഷയങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് സി. മുഹമ്മദ് ഫൈസി, റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, പി.എ മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങയവര്‍ നേതൃത്വം നല്‍കും. സമയം കാലത്ത് ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണിവരെ.
വ്രതത്തിലൂടെ നേടിയടുക്കുന്ന ആത്മീയ ചൈതന്യം കൈ മുതലാക്കി ത്യാഗവും സമര്‍പ്പണ ബോധവും സഹജീവി സ്‌നേഹവും വഴി ധാര്‍മ്മികതകാത്തു സൂക്ഷിക്കുവാനും നാടിന്റെയും സമൂഹത്തിന്റെയും അദ്യൂന്നതിക്കു വേണ്ടി നിലകൊള്ളാനും സമൂഹത്തെ പ്രചോദിപ്പിക്കുകയാണ് ഒരു മാസത്തെ വൈവിധ്യാര്‍ന്ന കര്‍മ്മ പരിപാടികളിലൂടെ എസ്.വൈ.എസ് ലക്ഷ്യമാക്കുന്നത്.


തിരുശേഷിപ്പുകളെ ആദരിക്കല്‍ വിശ്വാസിയുടെ ചിഹ്നം: പേരോട്

Posted by statesys On July - 28 - 2011 ADD COMMENTS

കുവൈറ്റ്: പ്രവാചക തിരുശേഷിപ്പുകളെ ആദരിക്കലും അതുവഴി പുണ്യം നേടലും വിശ്വാസിയുടെ അടയാളമാണെന്നും, പ്രവാചക സമകാലികരും, മുസ്‌ലിംകള്‍ അനുധാവനം ചെയ്യാന്‍ ഖുര്‍ആനിലൂടെ കല്‍പ്പിക്കപ്പെട്ടവരുമായ സ്വഹാബികളാണ് അതിന് ഉത്തമ മാതൃകയെന്നും എസ്.വൈ.എസ്. കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ഐ.സി.എഫ്. കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാചക തിരുകേശം, വസ്ത്രം, വിയര്‍പ്പ് എന്നിവ കൊണ്ട് പുണ്യവും രോഗശാന്തിയും തേടിയത് പ്ര ാമാണിക ഹദീസുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടതാണ്. ആദരവിനെയും ആരാധനയെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, മത നവീകരണ വാദികള്‍ തങ്ങളുടെ വികല വിശ്വാസത്തിന്റെ ഭാഗമായി പ്രവാചക തിരുശേഷിപ്പുകളെ എന്നല്ല, ഇസ്‌ലാമിക നാഗരീക ചരിത്രാവശിഷ്ടങ്ങളെ വരെ തച്ചുടച്ച് അവരുടെ പുത്തന്‍ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിക്കുന്നതും മനസ്സിലാക്കാം. പക്ഷെ, ചിലര്‍ കേവലം തെറ്റിദ്ധാരണയുടെയോ വ്യക്തി വിരോധത്തിന്റെയോ പേരില്‍, ഈയിടെ കാരന്തൂര്‍ മര്‍ക്കസിനു ലഭിച്ച തിരുകേശത്തെ എതിര്‍ക്കുന്നത്, വിശ്വാസി സഹോദരങ്ങള്‍ എന്ന നിലയില്‍ വേദനിപ്പിക്കുന്ന സംഗതിയാണ്. തങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ വിശ്വസിക്കാതിരിക്കാം. പക്ഷെ, ലോകം അംഗീകരിക്കുന്ന വ്യക്തിത്വങ്ങള്‍ കൈമാറിയ തിരുകേശത്തെ എന്തടിസ്ഥാനത്തിലാണവര്‍ പരസ്യമായി കളവാക്കുന്നത്. കളവിനെ സ്ഥിരപ്പെടുത്താന്‍ വീണ്ടും വീണ്ടും വങ്കത്തങ്ങള്‍ എഴുന്നള്ളിച്ച് അപഹാസ്യരാവാന്‍ ഒരു പണ്ഡിത സഭയുടെ പേരില്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നു.

ഇനിയെങ്കിലും തെറ്റു മനസ്സിലാക്കാനും തങ്ങളുടെ ആദര്‍ശവിരുദ്ധ – സത്യവിരുദ്ധ പ്രചണങ്ങളില്‍ നന്ന് പിന്‍മാറാനും അവര്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും തങ്ങളുടെ സഥാനമെന്നും അവര്‍ ഓര്‍ക്കണം.സുന്നി പ്രസ്ഥനത്തിന്റെ ചരിത്രവും വര്‍ത്തമാനവും പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്നുവെച്ച പുസ്തകമാണ്. അതില്‍ യാതൊരു വിധ ചൂഷണത്തിന്റെയും അധ്യായങ്ങളില്ല. പീഡനത്തിന്റെയും സഹനത്തിന്റെയും വേദനിപ്പിക്കുന്ന ചരിത്ര സത്യങ്ങളാണതില്‍, പേരോട് വ്യക്തമാക്കി. കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ആത്മീയ ചൂഷണം നടത്തുകയാണെന്ന് ആരോപിക്കുന്നവര്‍, കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തെ, വിമര്‍ശകരുടെയും സ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യ പഠനം നടത്താന്‍ തയ്യാറുണ്ടോ, സഖാഫി വെല്ലുവിളിച്ചു. എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് സുന്നി സമൂഹത്തിന്റെയും, അതുവഴി ഇന്ത്യാരാജ്യത്തിന്റെയും പുരോഗതിക്കായി സുന്നീ പ്രസ്ഥാനം, ബഹു. ഉള്ളാള്‍ തങ്ങളുടെയും കാന്തപുരത്തിന്റെയും അജയ്യ നേതത്വത്തിന്‍ കീഴില്‍മുന്നോട്ടു തന്നെ ഗമിക്കും- പേരോട് പറഞ്ഞു.

ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ച സമ്മേളനം എസ്.എസ്.എഫ്. തൃശൂര്‍ ജില്ലാപ്രസിഡണ്ട് തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. അഹ്മദ് കെ. മാണിയൂര്‍, അബ്ദുല്ല വടകര, അബുമുഹമ്മദ്, സി കെനാസിര്‍, അലവി സഖാഫി തെഞ്ചേരി, സയ്യിദ് അബ്ദുല്ല ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ശുകൂര്‍ കൈപ്പുറം സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.


അന്യായമായി സ്ത്രീധനം വാങ്ങിയവര്‍ തിരിച്ച് നല്‍കാന്‍ ബാധ്യസ്ഥര്‍ – കോടമ്പുഴ ബാവ മുസ്‌ലിയാര്‍

Posted by statesys On July - 27 - 2011 1 COMMENT


ജിദ്ദ: ഒരു നിശ്ചിത മൂല്യം ലഭിച്ചാലേ ഏതെങ്കിലുമൊരു സ്ത്രിയെ വിവാഹം കഴിക്കുകയുള്ളൂ എന്ന നിര്‍ബന്ധിത വ്യവസ്ഥ നിശ്ചയിച്ച് സമ്പാദിച്ച സ്ത്രീധനം അന്യായമാണെന്നും ഇസ്‌ലാം വിലക്കിയ മാര്‍ഗ്ഗത്തില്‍ സമ്പാദിച്ചത് തിരിച്ച് നല്‍കേണ്ടതുണ്ടെന്നും പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനും സുന്നി വിദ്യഭ്യാസ ബോര്‍ഡംഗവും കോടമ്പുഴ ദാറുല്‍ മആരിഫ് മുഖ്യ കാര്യദര്‍ശിയുമായ ബാവ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

ജീവിതം ധന്യമാക്കുക എന്ന വിഷയത്തില്‍ ഐ.സി.എഫ് ജിദ്ദാ കമ്മിറ്റി ശറഫിയ്യ മര്‍ഹബയില്‍ സംഘടിപ്പിച്ച പഠനക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീക്ക് വിവാഹസമയത്ത് നല്‍കുന്ന വിവാഹമൂല്യമാണ് മഹ്‌റ്. അത് സ്ത്രീയുടെ പിതാവിനോ മറ്റേതെങ്കിലും രക്ഷിതാവിനോ ഉള്ളതല്ല, മറിച്ച് സ്ത്രീയുടെ അവകാശമാണ്. എന്നാല്‍ തന്റെ സംരക്ഷണതയിലുള്ള സ്ത്രീയെ വിവാഹം കഴിക്കുന്ന പുരുഷന്ന് രക്ഷിതാവ് നല്‍കുന്ന സമ്മാനം സ്വീകരിക്കാവുന്നതും നിര്‍ബന്ധിത വ്യവസ്ഥകള്‍ നിശ്ചയിക്കാതെയുള്ള ഇത്തരം സമ്മാനങ്ങള്‍ കൊടുക്കലും വാങ്ങലും ഇസ്‌ലാം അനുവദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമെന്ന പേരില്‍ ഇത്തരം ഇടപാടുകളെ ആക്ഷേപിച്ച് മാറ്റി നിറുത്തേണ്ടതില്ല. ഇസ്‌ലാം അനുവദിച്ചതിനേയും അനുവദിക്കാത്തവയേയും കൂട്ടിക്കുഴച്ച് തെറ്റിദ്ധരിപ്പിക്കരുത്. അതേസമയം സ്ത്രീധനം സമൂഹത്തിന് ഒരു വിപത്തായി മാറുമ്പോള്‍ അതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സമൂഹത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ ബോധവത്കരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും തങ്ങളുടെ സമ്പാദ്യത്തില്‍ കടന്നു കൂടിയ മാലിന്യങ്ങള്‍, അന്യായമായ സമ്പാദ്യങ്ങള്‍ അതിന്റെ അവകാശികള്‍ക്ക് തിരിച്ചു നല്‍കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഹബീബുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കൊട്ടൂക്കര മുഅ്‌യദ്ദീന്‍ സഅദി പരിപാടി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് സഖാഫി എടവണ്ണ സ്വാഗതവും അഹമദ് കബീര്‍ പെരുമണ്ണ നന്ദിയും പറഞ്ഞു.


വിശാല മനസ്‌കരാവുക – പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി

Posted by statesys On July - 25 - 2011 ADD COMMENTS

ജിദ്ദ: സാമൂഹ്യ ജീവിയായ മനുഷ്യന്‍ കഠിനഹൃദയമുള്ളവരാവരുതെന്നും പകയും വൈരാഗ്യവും ഒഴിവാക്കി ഭൂമിയിലുള്ള എല്ലാവരോടും കാരുണ്യം കാണിക്കുകയും പകയും സ്വാര്‍ത്ഥതയും വെടിഞ്ഞ് മനസ്സിനെ ലഘൂകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അങ്ങിനെ വിശാല മനസ്‌കരാവുന്നവര്‍ക്ക് അല്ലാഹുവിന്റെ എണ്ണമറ്റ ഔദാര്യങ്ങള്‍ ലഭിക്കുമെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പറഞ്ഞു. ഐ.സി.എഫ് ജിദ്ദാ ഘടകം സംഘടിപ്പിച്ച കപ്പല്‍ യാത്രയില്‍ ഉത്‌ബോധന പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനം തേടിയും ഉപജീവന മാര്‍ഗ്ഗം തേടിയും സമുദ്രങ്ങള്‍ താണ്ടിയ മുന്‍കഴിഞ്ഞുപോയ മഹത്തുക്കളുടെ പരിശ്രമങ്ങളാണ് ഇന്നത്തെ ലോകത്ത് മനുഷ്യരാശിയുടെ പുരോഗതിക്ക് നിദാനം. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്തോടൊപ്പം സഹനവും ത്യാഗസന്നദ്ധതയും പരസ്പര സഹകരണവും തിരമാലകളെയും പ്രതിസന്ധികളേയും മറികടന്ന് ലക്ഷ്യത്തിലെത്താന്‍ സഹായകമായി. ചരിത്രത്തിലുടനീളം ഇത്തരം മഹത്തുക്കളുടെ ധാരാളം സംഭവങ്ങള്‍ കാണാം. അവയില്‍ നിന്ന് പുതിയ തലമുറ പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. അവരെ പിന്‍പറ്റി വൈജ്ഞാനിക സാംസ്‌കാരിക മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ ത്യാഗസന്നദ്ധരാവാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.വൈ.എസ് ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നടപ്പിലാക്കുന്ന സ്ഥിരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ സാന്ത്വനം റിലീഫ് പദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എസ്.വൈ.എസ് വ്യാപകമായി നടത്തിവരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളോടൊപ്പം ദുരിതാശ്വാസം, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലപ്പെടുത്തുകയും കാര്യക്ഷമമാക്കുവാനും പദ്ധതികള്‍ ആവിഷികരിച്ചിട്ടുണ്ട്. വിധവകള്‍, അനാഥകള്‍, ജീവിതത്തിന്റെ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത നിര്‍ഭാഗ്യവാന്‍മാര്‍, നിരാലംഭരായ ദരിദ്ര കുടുംബങ്ങള്‍, മാരക രോഗങ്ങളാലും മറ്റും പരീക്ഷിക്കപ്പെടുന്നവര്‍ തുടങ്ങി സമൂഹത്തിലെ അവശ വിഭാഗങ്ങളിലേക്ക് ജീവകാരുണ്യവും ചികിത്സാ ദുരിതാശ്വാസ സഹായങ്ങളും പരിചരണവും നല്‍കി ആശ്വാസം പകര്‍ന്നു കൊടുക്കുക എന്നതാണ് സാന്ത്വനത്തിലൂടെ സാധിച്ചെടുക്കുന്നത്.

യൂണിറ്റ് കമ്മിറ്റികള്‍ മുഖേന ‘സാന്ത്വനവിചാരം’ ക്യാമ്പ് സംഘടിപ്പിക്കുകയും ദരിദ്രരായ കാന്‍സര്‍, കിഡ്‌നി, ഹൃദ്രോഗം, കുഷ്ടം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ തുടങ്ങിയ മാരക രോഗികള്‍ക്കുള്ള പരിചരണവും സാമ്പത്തിക സഹായവും സാധ്യമാക്കുക എന്നതുമാണ് സാന്ത്വനത്തില പ്രധാന കര്‍മ്മപരിപാടി. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആവശ്യമായ ആരോഗ്യബോധവല്‍ക്കരണം, നഗരം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹെല്‍ത്ത്‌സെന്ററുകള്‍, പൊതുസ്ഥലങ്ങള്‍, എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, എന്നിവയും നടപ്പിലാക്കും. കൂടാതെ തെരഞ്ഞെടുത്ത അര്‍ഹരായ രോഗികള്‍ക്ക് ഡോകടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്ന് സൗജന്യമായി ലഭിക്കാനുതകുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ സംസ്ഥനകമ്മിറ്റി വിതരണം ചെയ്യും. ഇങ്ങിനെയുള്ള ഒരു ഹെല്‍ത്ത് കാര്‍ഡിന് പതിനായിരം രൂപയാണ് പ്രതീക്ഷിത ചെലവ് കണക്കാക്കിയിരിക്കുന്നത്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ചെങ്കടലിലൂടെ ഒരു കപ്പല്‍യാത്ര’യില്‍ ഐ.സി.എഫ് ജിദ്ദാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മളാഹിരി അമീറായിരുന്നു. സയ്യിദ് ഹബീബ് അല്‍ബുഖാരി, കുമ്മോളി ഇബ്രാഹിം സഖാഫി, പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി, കൊട്ടൂക്കര മുഅ്‌യദ്ദീന്‍ സഅദി, ശാഫി മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.


ഐ.സി.എഫ്. വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ജൂലൈ 22ന്

Posted by statesys On July - 22 - 2011 ADD COMMENTS

കുവൈത്ത്: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എഫ്.) കുവൈറ്റ് നാഷനല്‍ കൗണ്‍സില്‍ ഒന്നാം വാര്‍ഷിക യോഗം ജുലൈ 22ന് വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ ചേരും.
കാലത്ത് 8 മണിക്ക് അംഗങ്ങളുടെ രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന കൗണ്‍സില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.

ശേഷം, പുതുവര്‍ഷത്തേക്കുള്ള കര്‍മരേഖ സെക്രട്ടറി അബ്ദുല്ല വടകര അവതരിപ്പിക്കും. തുടര്‍ന്ന് കര്‍മരേഖയില്‍ പൊതുചര്‍ച്ച നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ, ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗത്തോടെ കൗണ്‍സില്‍ യോഗം സമാപിക്കും. അംഗങ്ങള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖയുമായി കൃത്യ സമയത്തു തന്നെ കൗണ്‍സില്‍ ഹാളില്‍ എത്തേണ്ടതാണ്


റമളാന്‍ ലഘു ലേഖകള്‍

Posted by statesys On July - 21 - 2011 ADD COMMENTS

സാന്ത്വനം ലഘുലേഖ[PDF] ഇവിടെ ക്ലിക്ക് ചെയ്യുക

റമദാന്‍ ക്വിസ്സ്‌[PDF] ഇവിടെ ക്ലിക്ക് ചെയ്യുക

റമളാന്‍ ലഘുലേഖകള്‍ : തറാവീഹ’ [PDF] ഇവിടെ ക്ലിക്ക് ചെയ്യുക

റമളാന്‍ ലഘുലേഖകള്‍ : ലൈലതുല്‍ ഖദ്ര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റമളാന്‍ ലഘുലേഖകള്‍ : വിശുദ്ധ റമളാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റമളാന്‍ ലഘുലേഖകള്‍: സകാത്ത്‌ ഇവിടെ ക്ലിക്ക് ചെയ്യുക


എസ്.വൈ.എസ് റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം 31 ന് തൃശൂരില്‍

Posted by statesys On July - 21 - 2011 ADD COMMENTS

ആഗസ്റ്റ് 12 റിലീഫ് ഡേ :

കോഴിക്കോട് : ആസന്നമായ വിശുദ്ധ റമളാനിനെ കര്‍മ്മ ധന്യമാക്കുന്നതിനായി എസ്.വൈ.എസ് ആവിഷ്‌കരിച്ച കാമ്പയിന്‍ പരിപാടികള്‍ക്ക് ജൂലൈ 31ന് ഞായറാഴ്ച തൃശൂരില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ തുടക്കമാവും. വൈകുന്നേരം മൂന്ന് മണിക്ക് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള മണപ്പുറം ഹോട്ടല്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
‘വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍’ എന്ന സന്ദേശവുമായി നടക്കുന്ന കാമ്പയിനോടനുബന്ധിച്ച് ശഅബാന്‍ അവസാന വാരം യൂണിറ്റുകള്‍ തോറും ‘മുന്നൊരുക്കം’ സംഘടിപ്പിക്കും. പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹത്തെ മാനസികമായും ആത്മീയമായും പാകപ്പെടുത്തുന്ന പ്രഭാഷണങ്ങളും ക്ലാസുകളും ഇതിന്റെ ഭാഗമായി യൂണിറ്റുകള്‍ തോറും നടക്കും.
ബഹുജനങ്ങള്‍ക്കായി മോറല്‍ സ്‌കൂള്‍ സംഗമങ്ങള്‍, വനിതകള്‍ക്കായി കുടുംബ സഭ, ദരിദ്ര കുടുംബങ്ങള്‍ക്ക് റമളാന്‍ കിറ്റ് വിതരണം, ബദ്ര്‍ സ്മരണ, സമൂഹ നോമ്പുതുറ, പാപമോചനത്തിന്റെ അവസാന പത്തില്‍ ഇഅ്തികാഫ് ജല്‍സ, സമൂഹ സിയാറത്ത് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കാമ്പയിന്‍ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കും.
പഞ്ചായത്ത് തലങ്ങളില്‍ ഇഫ്ത്താര്‍ മീറ്റുകള്‍ സംഘടിപ്പിക്കും. മേഖലാ തോറും തര്‍ബിയത് ക്യാമ്പുകളും, ജില്ലാ ഇഫ്ത്താര്‍ ക്യാമ്പുകളും നടക്കും.
ആഗസ്റ്റ് 12 വെള്ളിയാഴ്ചയാണ് റിലീഫ് ഡേ ആയി ആചരിക്കും. ‘കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം’ എന്ന മുദ്രവാക്യവുമായി എസ്.വൈ.എസ് ജീവകാരുണ്യനിധിയിലേക്ക് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് സമാഹരണമാണ് മുഖ്യ ഇനം. പള്ളികളും വീടുകളും കവലകളും കേന്ദ്രീകരിച്ച് യൂണിറ്റ് ഘടകങ്ങളുടെ നേതൃത്വത്തില്‍ ബക്കറ്റ് കലക്ഷന്‍ വഴിയാണ് സമാഹരണം. മുന്‍വര്‍ഷങ്ങളില്‍ ഏറെ ശ്രദ്ധേയമായ റിലീഫ് ഡേ ഇത്തവണ പൂര്‍വ്വോപരി സജീവമാവും.
ജീവകാരുണ്യ, ആതുരസേവന മേഖലകളില്‍ സംഘടന മുന്നോട്ടു വെക്കുന്ന ‘സാന്ത്വനം’ കര്‍മ്മ പദ്ധതികളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ റിലീഫ് ഡേ. സംസ്ഥാന ജില്ലാ തലങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഖ്യ സ്വരൂപിക്കുന്ന യൂണിറ്റുകളെ അവാര്‍ഡുകള്‍ നല്‍കി അനുമോദിക്കും.
റമളാന്‍ കാമ്പയിന്‍ ഭാഗമായി തെരഞ്ഞെടുത്ത പതിനഞ്ചോളം കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. സ്റ്റേറ്റ് ദഅ്‌വാ സെല്ലിന്റെ നിയന്ത്രണത്തില്‍ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിലാണ് പ്രഭാഷണങ്ങള്‍. ഇതിന്നായി പ്രദേശിക സംഘാടക സമിതികളുടെ രൂപികരണം പൂര്‍ത്തിയായി വരുന്നു. സി.മുഹമ്മദ് ഫൈസി, ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുല്ല സഖാഫി എളമരം, പി.എ മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവരാണ് പ്രഭാഷകര്‍.
ഐ.സി.എഫ് യൂണിറ്റ്, സെന്‍ട്രല്‍, നാഷണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും വൈവിധ്യമാര്‍ന്ന കാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌


മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ഖാസിയായി കാന്തപുരം ചുമതലയേറ്റു

Posted by statesys On July - 19 - 2011 ADD COMMENTS

കൊണ്ടോട്ടി: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ഖാസിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചുമതലയേറ്റു. കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ വിവിധ മഹല്ലുകളില്‍ നിന്നുള്ള പ്രതിനിധികള്‍ കാന്തപുരത്തെ ഖാസിയായി അംഗീകരിച്ചു. സ്ഥാനാരോഹണത്തിന്റെ പ്രഥമഘട്ടമായി നടന്ന ചടങ്ങില്‍ കോടഞ്ചേരി മഹല്ലിനെ പ്രതിനിധീകരിച്ച് കെ കെ മുഹമ്മദ് മുസ്‌ലിയാരാണ് ആദ്യം ബൈഅത്ത് ചെയ്തത്. തുടര്‍ന്ന് മറ്റു മഹല്ല് പ്രതിനിധികളും ഖാസിയെ അംഗീകരിച്ചു. സമസ്ത പ്രസിഡന്റ് താജുല്‍ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി കാന്തപുരത്തെ ഖാസിവസ്ത്രം അണിയിച്ചു. ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ചെയര്‍മാന്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു.

സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയതങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൊടുമുടി ഹസന്‍ ബാഖവി, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം, പി കെ എം സഖാഫി, അലവി സഖാഫി കൊളത്തൂര്‍, എം എന്‍ കുഞ്ഞഹമ്മദ്ഹാജി പ്രസംഗിച്ചു. കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, തെന്നല അബൂഹനീഫല്‍ ഫൈസി, മിഖ്ദാദ് ബാഖവി ചുങ്കത്തറ, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മുസ്തഫ കോഡൂര്‍, പി എം കെ ഫൈസി മോങ്ങം, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഹസന്‍ സഖാഫി തറയിട്ടാല്‍, തരുവറ അഹമ്മദ് മുസ്‌ലിയാര്‍, സി എ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, കുഞ്ഞിപ്പോക്കര്‍ഹാജി ഓമച്ചപ്പുഴ സംബന്ധിച്ചു.


എസ്.വൈ.എസ്. സംസ്ഥാന സാരഥി സംഗമങ്ങള്‍ ശ്രദ്ദേയമായി.

Posted by statesys On July - 18 - 2011 ADD COMMENTS


ജില്ലാ സാരഥി സംഗമങ്ങള്‍ 31 -നകം

കോഴിക്കോട്: സമസ്ത ഇസ്‌ലാമിക് സെന്റര്‍, ചേരാനല്ലൂര്‍ ജാമിഅഃ അശ്അരിയ്യഃ എന്നിവിടങ്ങളില്‍ നടന്ന എസ്.വൈ.എസ്. സംസ്ഥാന സാരഥി സംഗമങ്ങള്‍ ശ്രദ്ദേയമായി. കോഴിക്കോട് കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സി. മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വി.പി.എം ഫൈസി വില്ല്യാപള്ളി, എന്‍. അലി അബ്ദുല്ല, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, എന്‍.പി. ഉമര്‍ ഹാജി ചര്‍ച്ചകളില്‍ സംബന്ധിച്ചു. സി.പി. സെയ്തലവി മാസ്റ്റര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
എറണാകുളത്ത് എച്ച്. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു. മജീദ് കക്കാട്, എ.സൈഫുദ്ദീന്‍ ഹാജി, എസ്. ശറഫുദ്ദീന്‍ നേതൃത്വം നല്‍കി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും സംഗമങ്ങളില്‍ സംബന്ധിച്ചു.
മേഖലാ ഭാരവാഹികളെ പങ്കേടുപ്പിച്ച് ജൂലൈ 31 -നകം ജില്ലാ സാരഥി സംഗമങ്ങള്‍ നടത്താന്‍ പദ്ധതികളാവിഷ്‌കരിച്ചു.
എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, എ. സൈഫുദ്ദീന്‍ ഹാജി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, എസ്. ശറഫൂദ്ദീന്‍, സയ്യിദ് ത്വാഹാ സഖാഫി കുറ്റിയാടി, ജി. അബൂബക്കര്‍, പി.എം.മുസ്തഫ മാസ്റ്റര്‍, റഹ്മത്തുല്ല സഖാഫി എളമരം, കെ.എസ്. മുഹമ്മദ് സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി, ടി.കെ അബ്ദുല്‍ കരീം സഖാഫി, എച്ച്. ഇസ്സുദ്ദീന്‍ സഖാഫി, പി.കെ. ജഅ്ഫര്‍, റഫീഖ് അഹമ്മദ് സഖാഫി, പികെ ബാവ ദാരിമി, പി.എം.എസ്. തങ്ങള്‍, എം.എം.ഇബ്‌റാഹീം, ജബ്ബാര്‍ സഖാഫി പെഴക്കാപള്ളി, ആര്‍.വി.എം. ബഷീര്‍ മൗലവി, സിദ്ദീഖ് സഖാഫി നേമം, അനസ് പൂവാലംപറമ്പ് ജില്ലാ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കും


എസ്.വൈ.എസ് നാഷണല്‍ മീറ്റ് സമാപിച്ചു

Posted by statesys On July - 13 - 2011 ADD COMMENTS

ദേശീയ മുന്നേറ്റത്തിന് ക്രിയാത്മക പദ്ധതികള്‍

മുബൈ: ദേശീയ തലത്തില്‍ പുതിയ രൂപവും ഭാവവും സ്വീകരിച്ചു മുന്നേറാനുള്ള ക്രിയാത്മക കര്‍മ്മ പദ്ധതികള്‍ക്ക് എസ്.വൈ.എസ് നാഷണല്‍ മീറ്റ് അന്തിമ രൂപം നല്‍കി. ഇതിന്റെ ഭാഗമായി ജമ്മു കാശ്മീര്‍ മുതല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി- നോര്‍ത്ത്, കൊല്‍ക്കത്ത ആസ്ഥാനമാക്കി വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ ഉള്‍കൊള്ളുന്ന- നോര്‍ത്ത് ഈസ്റ്റ്, മുംബൈ കേന്ദ്രമായി- വെസ്റ്റ്, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം ഉള്‍കൊള്ളുന്ന- സൗത്ത് എന്നീ നാലു സോണുകള്‍ രൂപപ്പെടുത്തി.
സോണല്‍ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മൂന്നു വീതം പ്രതിനിധികള്‍ക്ക് പ്രത്യേക ചുമതല നല്‍കി. 2008-ല്‍ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനം, കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയ പ്രതിനിധി സമ്മേളനം എന്നിവയുടെ തുടര്‍ച്ചയായാണ് മീറ്റ് സംഘടിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി സോണല്‍ തലത്തിലും ഘട്ടം ഘട്ടമായി പ്രതിനിധി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
മുംബൈ ബീണ്ടി ബസാറിലെ മുഹമ്മദിയ്യ ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന മീറ്റില്‍ മൗലാനാ അഹ്‌സന്‍ മിയാന്‍ അധ്യക്ഷത വഹിച്ചു. മൗലാനാ നസീര്‍ അഹ്മദ് (യു.പി) ഉദ്ഘാടനം ചെയ്തു. അഹ്‌ലുസ്സുന്ന, സംഘാടനം സെഷനുകള്‍ക്ക് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അഡ്വ. എ.കെ ഇസ്മായില്‍ വഫ, നേതൃത്വം നല്‍കി. ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി ചര്‍ച്ച അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സയ്യിദ് സഈദ് നൂരി (മഹാരാഷ്ട്ര), അബ്ദുല്‍ ജലീല്‍ നിസാമി (യു.പി), സലീം സിറാജി (തമിഴ്‌നാട്), മുഹമ്മദ് പറവുര്‍ (കേരളം), ഗുല്‍ മുഹമ്മദ് അസ്ഹരി (കാശ്മീര്‍), മുനവ്വര്‍ സാഹബ് (ആന്ധ്ര), ഹൈദറലി നിസാമി (കര്‍ണ്ണാടക), അല്ലാമ ശാഹിദുല്‍ ഖാദിരി (പശ്ചിമ ബംഗാള്‍), മൗലാനാ മുബശ്ശിര്‍ മിസ്ബാഹി (ആസ്സാം), ഹാജി നിസാര്‍ സാഹബ് (ഗുജറാത്ത്), ഡോ. സയ്യിദ് ഫസലുല്‍ ഹഖ് (ഡല്‍ഹി), അഹ്മദ് റസാഖാന്‍ (ബീഹാര്‍), സജ്ജാദ് ഖാദിരി (രാജസ്ഥാന്‍), ഇര്‍ഫാന്‍ ഹബീബ് (ജാര്‍ഖണ്ഡ്), സയ്യിദ് സുലൈമാന്‍ (ത്രിപുര) ചര്‍ച്ചയില്‍ സംബന്ധിച്ചു. സോണല്‍ തല ഗ്രൂപ്പ് ചര്‍ച്ചകളും നടന്നു. നാസര്‍ ഹുസൈന്‍ ബറകാത്തി സ്വാഗതവും എന്‍. അലി അബ്ദുല്ല നന്ദിയും പറഞ്ഞു. ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 129 പ്രതിനിധികള്‍ മീറ്റില്‍ സംബന്ധിച്ചു. മജീദ് കക്കാട്, പി.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം. മുഹമ്മദ് സ്വാദിഖ് എന്നിവരും കേരളത്തെ പ്രതിനിധീകരിച്ചു.


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More