ഏഴാംദിവസവും ഇരുസഭകളും സ്തംഭിച്ചു

ന്യൂഡല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിന്റെ തുടര്‍ച്ചയായ ഏഴാംദിവസവും സഭ സ്തംഭിപ്പിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ചേര്‍ന്ന സഭ ഒരുതവണ നിര്‍ത്തിവെച്ച് പിന്നീട് ചേര്‍ന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിയുന്നതായി ഇരുസഭകളിലേയും അധ്യക്ഷന്‍മാര്‍ അറിയിക്കുകയായിരുന്നു.

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന മുന്‍ദിവസങ്ങളിലെ ആവശ്യം പ്രതിപക്ഷം ഇന്നും ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി വിശദീകരിച്ചെങ്കിലും പ്രതിപക്ഷം ഇതില്‍ തൃപ്തരായില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി. തുടര്‍ച്ചയായ മൂന്നാംദിവസവും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 21 ദിവസമാണ് ശീതകാല സമ്മേളനത്തിന്റെ കാലാവധി.


Posted by statesys On November - 30 - 2011
Both comments and pings are currently closed.

Comments are closed.

 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More